Thursday, February 11, 2010

പോക്ക്

ചിലച്ചു കൊണ്ട്  പറക്കുന്ന പക്ഷി
കാറ്റിനെയും വെളിച്ചത്തെയും മുറിച്ചു
തന്റെ പാട്ട്  മരങ്ങളിലേക്കും ഇലച്ചാര്‍ത്ത് കളിലേക്കും  വിതറി
കടന്നു പോകുന്നത് പോലെ
അത്ര അനായാസമാക ണം.

തിങ്ങിയ പുഴ യില്‍
കരയിലേക്കും  ആഴങ്ങളിലെക്കും തുഴയുന്ന മത്സ്യം കണക്കെ
താളത്തില്‍ ആവണം   അപ്പോള്‍ ശാസ വേഗം .

പുലിയെ കണ്ട പുള്ളിമാനിന്റെ നടുക്കം കണ്‍കളില്‍ ഉണ്ടാവരുത് ,
പകരം  ബുദ്ധന്റെ  നീണ്ടിടം പെട്ട കണ്ണിലെ ആ തിളങ്ങുന്ന ശാന്തത ,
അതുമല്ലെങ്കില്‍
നൃത്തം ചെയ്തു തളര്‍ന്ന നടരാജന്റെ കണ്ണിലെ ഹര്‍ഷം .

കൈ നീട്ടുന്നത്  പൊട്ടാത്ത  ഒരു പിടി വള്ളിയിലെക്കാവരുത് ,
മിന്നലിന്റെ  സ്വര്‍ണ  നൂലിലെക്കൊ
വെയിലിന്റെ  വെള്ളി ക്കമ്പി യിലെക്കോ ആകണം ..

വീണ്ടും വീണ്ടും വെളിച്ചത്തിലേയ്ക്കു കുതിക്കുന്ന
ഉടലും ഉയിരുമറിയാത്ത ഈയലിനപോലെ ആകരുത് 
,വെളിച്ചമായി തീര്‍ന്ന അതിന്റെ  കുതിപ്പ് ..
കെടാനോ കെടുത്താനോ ,
അണയാനോ അകലാണോ അല്ല
പടരാനും പരത്താനുമാണ് അതിന്റെ ഊളി.

അതിനാലാണ് മിന്നല്‍ വള്ളിയില്‍ തൂങ്ങി
അനായാസം അത് പറക്കുമ്പോള്‍
 അതിന്റെ ഇല്ലാത്ത
ഒരൊഴിഞ്ഞ  കൂടിനെ പറ്റി
ഞാന്‍നിന്നോട് പറയാത്തത്








No comments: