Wednesday, November 24, 2010

കാണാത്തതിനെ കാട്ടുന്ന കഥാ വഴികള്‍

കാണാത്തതിനെ കാട്ടുന്ന കഥാ വഴികള്‍
മാധവിക്കുട്ടിയുടെ  'നീട്ടിവച്ച മധുവിധു' എന്ന കഥയെ കുറിച്ച്‌ 

Saturday, November 13, 2010

ആന്റിന

പബ്ലിക്‌ ആയി സ്വകാര്യ ഡയറി എഴുതുന്ന ഒരാള്‍ ആണ് ഞാന്‍ എന്നു തോന്നുന്നു. ഈ ബ്ലോഗില്‍ അതാണ്‌ നടക്കുന്നത്. ശിഥില ചിന്തകള്‍ .പ്രസക്തവും  അപ്രസക്തവും ആയവ ഉണ്ടാവാം. വിരസമായവ, സാഗത്യമുള്ളവ ...ഇല്ലാത്തവ. തുപ്പല്‍ കൂട്ടി വിഴുങ്ങാതെ ഞാനിത് വീണ്ടും തുടരുന്നു.

കടുത്ത നിരാശയില്‍ ആണ്ട, ഒരാളെ , ഒരു സ്ത്രീയെ ഞാന്‍ ഇന്നലെ കണ്ടു.  പരിചയപ്പെട്ടു .അല്ലെങ്കില്‍ അവര്‍ വെറുതെ എന്നെ തേടി വന്നു എന്നും പറയാം .
മനുഷ്യര്‍ക്ക് ദുഖിക്കാന്‍ കാരണങ്ങള്‍ തേടി പോകേണ്ട കാര്യമില്ല . ജനിച്ചു എന്ന ഒറ്റക്കാരണം തന്നെ ധാരാളം . അത് പോരാതെ  തന്റെ ചുറ്റും  നിന്നു തന്നെ പൊതിയുന്ന ആവേശിക്കുന്ന ഈ ലോകം അവനെ/അവളെ വെറുതെ വിടാനോ?  തീര്‍ച്ചയായും അതുണ്ടാകില്ല . അന്യരായി, അന്യന്റെ മുതലായി, അന്യന്റെ സുഖ ജീവിതത്തിന്റെ കാഴ്ചകളായി,മുന്നില്‍ വന്നു നിന്നു തന്റെ ഇല്ലായ്മകളെ പെരുപ്പിച്ചു മുന്നില്‍ നിര്‍ത്തും .
എന്റെ മുന്നില്‍ ഏറ്റവും  ഭംഗിയായി ഒരുങ്ങി മനോഹരിയായി വന്ന ആ സ്ത്രീയെയും ഈ ലോകം വല്ലാതെ വലയ്ക്കുന്നു എന്നു തോന്നി . ഭര്‍ത്താവ് ഉപേക്ഷിച്ച  /അല്ലെങ്കില്‍ മരിച്ചു പോയ ഒരു സ്ത്രീ . മുതിര്‍ന്ന മക്കള്‍ . ചെറിയ ജോലിയുണ്ട് അവര്‍ക്ക്.  ഒരു കാലത്ത് വലിയ സമ്പന്നയായിരുന്നു.  ഇപ്പോള്‍ വിദേശത്ത് പണിയെടുക്കുന്ന മക്കള്‍ പണം അയക്കുന്നുണ്ട് . ഒരു വിധത്തില്‍ ഒറ്റക്കായി പോയ ഒരു സ്ത്രീയാണ് .
ഇപ്പോള്‍ മുതിര്‍ന്ന കുട്ടികള്‍ വിവാഹം കഴിക്കാന്‍ പുറപ്പെടുന്നതാണ്‌ അവരെ അസ്വസ്ഥയാക്കുന്നത്, മുള്‍ മുനയില്‍   നിര്‍ത്തുന്നത് . ഇരുവരും അവര്‍ക്ക് ഇഷ്ടപ്പെട്ട സ്ത്രീകളെ കണ്ടെത്തി അമ്മയുടെ മുന്‍പില്‍ നിര്‍ത്തുന്നു. കണ്ട പാടെ അവര്‍ക്ക് ഇഷ്ടമായില്ല. അവര്‍ കുട്ടികളുടെ ആഗ്രഹം നിഷേധിക്കാന്‍ ഒരു മടിയും കാണിച്ചില്ല . അക്കാരണം കൊണ്ടു തന്നെ കുട്ടികള്‍ അകന്നു.  കേട്ടാല്‍ അവര്‍ക്ക് തിരുത്താവുന്നതെ ഉള്ളു എന്നു തോന്നും .വാസ്തവത്തില്‍ അതാണ്‌ വേണ്ടതും. എന്റെ 'ഉപദേശവും മറ്റൊന്നായിരുന്നില്ല. അപ്പോള്‍ പരിചയപ്പെട്ട സ്ത്രീ തന്ന, അവരുടെ ഭാഗത്ത്‌ നിന്നുള്ള വിവരണങ്ങള്‍ആണല്ലോ അത് .   അവര്‍ വിചാരിച്ചു ഞാന്‍ അവരുടെ ക്ലേശ ത്തില്‍ കേള്‍വിക്കാരി യായി നിന്നു ഞാന്‍  കുട്ടികളുടെ പ്രണയത്തിനു എതിരായി പറയുമെന്ന്. മക്കളുടെ ഉടമസ്ഥരാവാതിരിക്കാന്‍ ആ സ്ത്രീ എന്നു പഠിക്കുന്നോ അന്ന് അവര്‍ക്ക് ശാന്തി ലഭിക്കും എന്നു  എനിക്ക് പറയാന്‍ കഴിയില്ലല്ലോ  . അത് അവര്‍ക്ക് മനസ്സിലാവില്ല എന്നു എനിക്കറിയാം. ഇപ്പോള്‍ ഞാന്‍ എനിക്ക് തോന്നുന്നു  അനാവശ്യമായി ആകാശത്ത് നിന്നെന്ന പോലെ അശാന്തികള്‍ മാത്രം വലിച്ചെടുക്കാന്‍ ഒരാന്റിന യുമായി ജനിച്ച എത്രാമാത്തെയോ ആളെ യാണ് ഞാന്‍ പരിചയപ്പെടുന്നത് എന്നു .

Tuesday, November 9, 2010

ഇടവേളയില്‍ ....

എഴുത്തു കുറഞ്ഞു ..അല്ല ബ്ലോഗ്‌ എഴുത്തു കുറഞ്ഞു . മലയാളനാട് , ഫേസ് ബുക്ക്‌ ഇവ കടന്നു വന്നതാണ് കാരണം . രണ്ടു കൈ , ഒരു തല ......ചെയ്യാനും , ആലോചിക്കാനും പ്രവര്‍ത്തിക്കാനും ഇത് രണ്ടും ചേര്‍ന്ന 'ഞാന്‍ ' . ആ ഞാന്‍ നഷ്ടപ്പെട്ടു പോകുന്ന ഒരു നേരം ..അപ്പോഴേ  ശരിയായ എഴുത്തു വരൂ.

ഇപ്പോള്‍ അതിന് വേണ്ടിയുള്ള ആഗ്രഹത്തിലാണ് . കലപിലകള്‍ കിളിയുടെതായാലും ,കാറ്റിന്റെതായാലും  ,കുഞ്ഞുങ്ങളുടെതായാലും തിരകളുടെതായാലും സ്വസ്ഥത തരാത്ത നിമിഷങ്ങളുണ്ട്‌ . അതാണ്‌ എന്നെ ഇപ്പോള്‍ ആവരണം ചെയ്തിരിക്കുന്നത്.
 

എന്റെ മുടന്താണ്  നിന്നെ എന്നിലേക്ക്‌ ആകര്‍ഷിക്കുന്നതെങ്കില്‍
എന്റെ പ്രിയ മിത്രമേ
നിന്നെ ഞാന്‍ നിഷേധിക്കുന്നു.
എന്റെ ഹൃസ്വ ദൃഷ്ടിയോ ദീര്‍ഘ ദൃഷ്ടിയോ
രണ്ടും ചേര്‍ന്ന ആ മിശ്രദൃഷ്ടിയോ
എല്ലാം ചേര്‍ന്ന ഈ ദൃഷ്ടി ദോഷമോ ആണ്
നിന്നെ എന്നിലേക്ക്‌ ആകര്‍ഷിക്കുന്നതെങ്കില്‍
 പ്രിയ സുഹൃത്തെ നിന്നെ ഞാന്‍ വേണ്ടെന്നു വക്കുന്നു.
വായ്‌ നാറ്റമോ
കോടിയ വായില്‍ നിന്നുതിരുന്ന
ആ താളമില്ലാത്ത ആ ചിരിയൊച്ചയോ

ഒരുപക്ഷെ
 പൂക്കാതിരിക്കുന്ന ഈ ഉയിരായിരിക്കാം അ ല്ലെങ്കില്‍  കായ്ക്കതിരിക്കുന്ന ഈ ഉടല്‍
ഇവയാണ് നിന്നേ എന്നിലേക്ക്‌ വലിച്ചടുപ്പിക്കുന്നതെങ്കില്‍
എന്റെ മിത്രമേ നിനക്ക് തെറ്റി ,

തടാകത്തില്‍ തെളിയുന്ന സ്വന്തം നിഴലിനായി
നിഴലിനു വേണ്ടി മാത്രമായി,
പൂക്കുന്ന ഒരു മരമായി നില്‍ക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം
  ആ തടാകത്തിലേക്ക് വേരറ്റു വീഴുന്നതാണ് .
 *************************************

ഇപ്പോള്‍ ഇത്ര മാത്രം