Thursday, September 29, 2011

ജി.കുമാരപിള്ളയുടെ ഒരു കവിത

ജി.കുമാരപിള്ളയുടെ  ഒരു കവിത , ഇന്ന് വീണ്ടും വായിച്ചപ്പോള്‍...എന്ത് ചെയ്യാന്‍? ഇഷ്ടം പഴയത് പോലെ തന്നെ നില നില്‍ക്കുന്നു എന്ന് കണ്ടു. ആ കവിത പകര്‍ത്തി വക്കുന്നു താഴെ. 

എത്ര യാതൃശ്ചികം

ജി . കുമാര പിള്ള

എത്ര യാതൃശ്ചികം!
 വാരത്തിനന്ത്യമാ; യോടിക്കിതക്കുന്നി -
താലപ്പുഴക്കുള്ള വണ്ടിയും തേടി ഞാന്‍
 കണ്ണിന്റെ മുമ്പിലിന്നൊന്നു    താന്‍ ; ദൂരത്ത്‌
പെണ്ണെന്നു പേര് ഉള്ളരോമല്‍     പരിഭ്രമം !

മാധവ രാവുവോന്നൂറി   ചിരിച്ചുവോ 
 മൂകമായ്  തെല്ലൊന്നു  ചോദിച്ചുവോ  സ്വയം 
പുഞ്ചിരി  കൊള്ളാ തിരിക്കുന്നതെമ്മട്ടു   
പഞ്ചാലോഹോത്ഭാവന്‍  നിത്യന്‍  നിരാമയന്‍
മൂവാണ്ടിനപ്പുറം  -വിശ്വസിക്കാവതോ

 'മൂവാണ്ടിന പ്പുറ   ത്താരായിരുന്നു  ഞാന്‍ 
പോകുന്നിടത്തെക്ക്  പോകുവോനെത്തുന്ന
നേരത്ത്തിലെത്തി ടത്തെത്തിയാലെത്തുവോന്‍

 ഒറ്റക്കൊരിന്ദ്രനായ്  ചന്ദ്രനായ്  രാജിച്ചോ -
രുജ്വല ഹങ്കാര ഗംഭീര  പൂരുഷന്‍ .
മൂവാണ്ടിനപ്പുറം -കാലം പറക്കുന്നു
'മൂവാണ്ടിന പ്പുറ   ത്താരായിരുന്നു നീ  ?
 ലോകാന്തരങ്ങള്‍ തന്‍ സൌരയൂഥങ്ങളില്‍
ഏകാന്ത ദീര്‍ഘമാം നിദ്രാ  പഥങ്ങളില്‍
ഞാനാമനന്തതക്ക പ്പുറത്തേതൊരു
താരാ ഗണത്തില്‍ കുടുങ്ങി ക്കിടന്നു നീ ?

കല്ലുപ്പിലുപ്പിന്‍ രസം പോലെ പച്ചില -
ച്ച്ചില്ലയില്‍ പച്ചപോലാട്ടി ന്നോഴുക്കുപോള്‍ ഗാഡ മാ-
യാത്ര മേള ന്യോന്യ ലീനര്‍ നാമെങ്കിലും
അത്ഭുതം തോന്നും കടങ്കഥ ക്കൊപ്പമാ -
എത്ര യാതൃശ്ചികം  നമ്മള്‍ തന്‍ സൌഹൃദം !

എത്ര യാതൃശ്ചികം !
കോടാനു കൊടിയിളിങ്ങി പ്പെരിങ്ങര
ഗോപാല പിള്ള തന്‍  ബീജമായ് വന്നതും
പാരില്‍ പരപ്പില്‍ തെരഞ്ഞി പ്പഴെടത്ത്
പാര്‍വതിയമ്മ തന്‍  ഗര്‍ഭത്തില്‍ വീണതും
പൊന്നോണ നാളിലെ പൂരാട സന്ധ്യയില്‍
 തൊണ്ണൂറ്റി  യൊമ്പ തില്‍ കണ്‍ തുറന്നെന്നതും

കുഞ്ഞായിരുന്ന നാള്‍ പുണ്യം പിറന്നൊരു
പൊന്നായി പൊന്നിലെ പൂവായിരുന്ന നാള്‍
കുറ്റിരുള്‍ പൊത്തി പൊതിഞ്ഞൊരു ഭദ്രമാം
കെട്ടിനകത്തെ  ത്തളത്തിലെ മെത്തയില്‍
ഒന്നിച്ച് ഉറങ്ങുന്ന എന്നെ    തോടാതെയെ
ന്നമ്മയെ കാണാതെ വേന്ദ്രന്‍ ഭയാനകാന്‍
കേട്ടിപ്പിടിച്ചെന്നെ  മാറോട്  ചേര്‍ക്കു മെന്‍
മുത്തശ്ശിയെ ത്തന്നെ കൊത്തിതുലച്ചതും
കുഞ്ഞുപോയ് കുട്ടനായ്  കുട്ടന്‍ കുമാരനായ്
 പിന്നെ കുമാര പിള്ളാഖ്യ നായ്  തീര്‍ന്നതും
ആലപ്പുഴക്കുള്ള വണ്ടികള്‍ ക്കുള്ളിലായ്
കാലത്തിനര്‍ദ്ധം   കഴിക്കുവോനായതും
എത്ര   യാതൃശ്ചികം   ജന്മവും സ്വത്വവും
സ്വത്വ ഭേദങ്ങളും കര്‍മ്മ ബന്ധങ്ങളും !

ഓര്‍ക്കതടിക്കുന്ന കാറ്റില്‍ പറന്നെത്തി -
യോര്‍ക്കാതെ എങ്ങോ  പതിക്കുന്ന വിത്തുപോള്‍
ആട്ടിന്‍ കിടാങ്ങ ളായ് ,യാനയായ് , പൂക്കളായ്
മാത്രക്ക് മാറുന്ന മേഘ രൂപങ്ങള്‍ പോല്‍
പെട്ടെന്നുരുള്‍ പൊട്ടി വെള്ളപ്പെരുംപാച്ചി -
ലെത്തിക്കുലുക്കി കലക്കുന്ന കോട്ട പോല്‍
എത്ര  യാതൃശ്ചികം  ജന്മവും സ്വത്വവും
സ്വത്വ ഭേദങ്ങളും ജന്മവും മൃത്യുവും!

18-12-1972


ജി . കുമാരപിള്ളയുടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കവിതകളില്‍ ഒന്നാണിത് . ജീവിതത്തിന്റെ ആകസ്മിതകളെ ഇങ്ങനെ നോക്കികാണുന്ന ഈ കവിത !

No comments: