Tuesday, November 29, 2011

ആന്ദ്രെ ബ്രെവിക്

എഴുപത്തി  ഏഴു  , യുവാക്കളെയും കുട്ടികളെയും വെടി വച്ചു കൊല്ലുകയും നൂറ്റി അന്‍പത്തി ഒന്നു പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത നോര്‍വെക്കാരന്‍  ആന്ദ്രെ ബ്രെവിക്  എന്ന  മുപ്പത്തി രണ്ടു കാരനെ  മാനസിക രോഗി യാണെന്ന് കണ്ടെത്തലില്‍ ജയിലിലെക്കയക്കുന്നതിനു പകരം ചികിത്സക്കായി  അയക്കണമെന്നാണ്   മാനസിക രോഗ വിദഗ്ദ്ധന്മാര്‍  പറയുന്നത്. അയാള്‍ മനപൂര്‍വം അല്ല കൂട്ടക്കുരുതി നടത്തിയത് എന്നാണ് വാദം. ഒരു ഭ്രാന്തന് കിട്ടുന്ന ആനുകൂല്യം ! യൂറോപ്പിനെ മുസ്ലിമ്ങ്ങളുടെയും മാര്‍ക്സിസ്റ്റു  കളുടെയും  കയ്യില്‍ നിന്നു രക്ഷപ്പെടുത്താന്‍ അയാള്‍ കണ്ട പദ്ധതിയായിരുന്നല്ലോ കൂട്ടക്കൊല. എന്ത് കൊണ്ടാണ് അയാളുടെ ചെയ്തി  ഈ വിധം ഭ്രാന്തിലേക്ക് ചുരുക്കി അയാളുടെ തീവ്ര വാദത്തെയും ചെയ്ത കൂട്ടക്കൊലയെയും നിസ്സാരമാക്കുന്നത്.  മരിച്ച നിരപരാധികളായ യുവതീ യുവാക്കള്‍ക്ക് എങ്ങനെ യാണ് നീതി ലഭിക്കാന്‍ പോകുന്നത്?   തങ്ങളുടെ നിസഹായാവസ്ഥയില്‍ കലി കയറുന്ന   ഒരു കൂട്ടം ആളുകള്‍ സംഘടിച്ചു  ചെയ്യുന്ന പ്രവര്‍ത്തികള്‍ തീവ്ര വാദം എന്ന വകുപ്പിലേക്ക് മാറുന്നതും  അവര്‍ രാജ്യദ്രോഹികള്‍ എന്ന് നിലയിലേക്ക് മാറുന്നതും  നാം കാണുന്നു. പക്ഷെ ഇപ്പോള്‍ ബ്രെവിക് ന് കിട്ടിയ നീതി യുടെ  യുക്തിയനുസരിച്ച്, അതായത്    ബ്രെവിക് തന്റെ രാഷ്ട്രീയ നിലപാടില്‍  നിന്നു കൊണ്ട് കൂട്ടക്കൊല നടത്തിയത് ഭ്രാന്താണെങ്കില്‍ ലോകത്തെ എല്ലാ രാജ്യങ്ങളിലുമുള്ള രാഷ്ട്രീയ തീവ്ര വാദികള്‍ക്കും ആ ആനുകൂല്യം കിട്ടേണ്ട താണ് . അവരെയെല്ലാം വിടെണ്ടതും  ആശുപത്രികളിലേക്ക് തന്നെ . മാനസിക രോഗ വിദഗ്ധര്‍ അവരെ പരിചരിക്കട്ടെ!

http://www.bbc.co.uk/news/world-15936276



No comments: