Wednesday, September 16, 2009

ലാഭം എട്ടു രൂപ , കൂടെ മനസ്സുഖം

പത്രങ്ങള്‍ തീരെ വായിക്കാന്‍ പറ്റാതെ ആയിരിക്കുന്നു. അര്‍ദ്ധ സത്യങ്ങളും അസത്യങ്ങളും മാത്രമല്ല പരദൂഷണം പോലെ തോന്നിക്കുന്ന റിപ്പോര്‍ടുകള്‍ ,തുടങ്ങി മനം മടുപ്പിക്കുന്ന വാക്ക്‌ ജാലങ്ങള്‍ നിരത്തി നമ്മുടെ രാവിലെകളെ ഇവ പൈങ്കിളി പാട്ടു കൊണ്ടു നിറയ്ക്കുന്നു. ശീലങ്ങള്‍ അങ്ങനെ പെട്ടെന്ന് കളയാന്‍ വയ്യാത്തതുകൊണ്ട് എന്നും പുലരുമ്പോള്‍ നമ്മള്‍ പത്രങ്ങള്‍ പരതുന്നു.
ഒരു കൊലപാതക കഥ ഒരു ബലാല്‍സംഗ സ്റ്റോറി ഒരു സയന്‍സ് ഫിക്‌ ഷന്‍ , ആത്മഹത്യ യും കരുണ രസം വഴിയുന്ന അതിന്റെ പിന്നാമ്പുറ കഥകളും... ഇങ്ങനെ പോകുന്നു ദിന പത്ര പാരായണ സുഖം ..
അതിനിടക്കാണ് പ്രതിഭാശാലിയായ ഹനാന്‍ ബിന്ദി നെ പറ്റി യുള്ള കഥയും കേള്‍ക്കുന്നത്. വല്ലാതെ സന്തോഷിച്ചു അത് വായിച്ച് .നമ്മുടെ കേരളത്തിനും ലോകത്തിന്റെ കേന്ദ്രമാകാന്‍ സാധിക്കും എന്നൊക്കെ സ്വപ്നം കണ്ടു. ഇപ്പോള്‍ കേള്‍ക്കുന്നു ആ കഥ പത്ര ക്കാരന്‍ ചമക്കുന്ന അനേകം കുട്ടിക്കഥ കളില്‍ ഒന്നാണ് എന്ന്.

അക്ഷരം വായിക്കാന്‍ അറിയുന്നതിനാല്‍ പറ്റിക്കപ്പെടുന്ന ഒരു ജനത യാണ് മലയാളി എന്നെനിക്കു തോന്നുന്നു . ഒരു പക്ഷെ വെളിച്ചം ദു:ഖമാണ് എന്ന് പറയുന്നതു ഇതുകൊണ്ടു കൂടിയാവണം .
നാളെ മുതല്‍ ഞാന്‍ എന്റെ രണ്ടു പത്രങ്ങളും നിര്‍ത്തി ദിവസം എട്ടു രൂപയും മനശ്ശാന്തിയും നേടാന്‍ പോകുന്നു.

No comments: