Sunday, August 16, 2009

കുട്ടികള്‍ പഠിക്കുന്നത് .

നളിനി ജമീലയുടെ ജീവിത രേഖ പാഠ പുസ്തകമാക്കുന്നു കേരള യുനിവേഴ്ത് സിറ്റി എന്ന വാര്‍ത്ത ഇപ്പോള്‍ സജീവ ചര്‍ച്ചയാണ് മാദ്ധ്യമങ്ങളില്‍ . പുസ്തകത്തിന്റെ പേരു 'ഞാന്‍ ലൈംഗിക തൊഴിലാളി' . ഇതിനകം ധാരാളം മലയാളികള്‍ അത് വായിച്ചു കഴിഞ്ഞു . ഇനിയും വായിക്കുകയും ചെയ്യും. പതിനെട്ടിനും ഇരുപത്തൊ ന്നിനും ഇടയ്ക്ക് പ്രായമുള്ള ബിരുദ വിദ്യാര്‍ഥി കളാണ് നളിനി ജമീലയുടെ പുസ്തകം പഠിക്കാന്‍ നിയോഗിക്കപ്പെടുന്നവര്‍ എന്നാണ് ചര്‍ച്ചകള്‍ പറയുന്നതു . കുട്ടികള്‍ പഠിക്കട്ടെ എന്നും അവര്‍ അത് പഠിക്കരുത് എന്നും രണ്ടു വാദം അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ട് . മണിയന്‍ പിള്ള എന്ന 'കള്ളന്‍' തന്റെ ജീവിത കഥ കുട്ടികള്‍ പഠി ക്കേണ്ടതില്ല എന്ന അഭിപ്രായത്തില്‍ നില്‍ക്കുമ്പോള്‍ നളിനി അവര്‍ തന്റെ ജീവിത കഥ വായിച്ചു പഠിക്കട്ടെ എന്ന അഭിപ്രായത്തിലാണ്.
അവരുടെ അഭിപ്രായം അങ്ങനെ നില്‍ക്കട്ടെ. എനിക്കും തോന്നുന്നു ചിലത്. അനാവശ്യകാര്യങ്ങളില്‍ കണ്ണ് ഉടക്കിയാല്‍ ആര്‍ക്കും സംഭവിക്കാവുന്നത്‌ .
തോന്നല്‍ ഇതാണ് : പാഠ പുസ്തകത്തില്‍ നിന്ന് ആരും പഠിക്കുന്നില്ല : എഴുതിക്കഴിഞ്ഞ ചോദ്യ പേപ്പര്‍ എന്ന പോലെ പഠിച്ച പാഠങ്ങളും കുട്ടികള്‍ ചവറ്റു കുട്ടയില്‍ നിക്ഷേപിക്കുന്നു.


അത് കൊണ്ടാണല്ലോ ഗാന്ധിജിയെ കുറിച്ചും , വിവേകാനന്ദനെ കുറിച്ചും, ടാഗോറിനെ കുറിച്ചും വിളക്കേന്തിയ വനിതയെ കുറിച്ചും മറ്റും മറ്റും പഠിച്ചു വരുന്ന കുട്ടികള്‍ സത്യാനേഷണ പരീക്ഷണ ങ്ങള്‍ നടത്താത്തത് .
ടാഗോര്‍
കവിതകള്‍ വായിച്ചു പഠിച്ച എല്ലാ കുട്ടികളും കവിത ചമ ക്കാത്തതും . അല്ലെങ്കില്‍ പഠിച്ചതില്‍ നിന്നു ,-കേട്ടതില്‍ നിന്നും-അവര്‍ വഴുതി മാറുന്നത് . അതുപോലെ നളിനി ജമീലയുടെ പാഠ പുസ്തകം പഠിച്ചു ജയിച്ചു വരുന്ന കുട്ടികള്‍ ; ഗാന്ധിയെ പഠിച്ചു കഴിഞ്ഞു പുറത്തിറങ്ങി
വന്ന ഒരുവന്‍ ഗാന്ധി യന്‍ ആകാത്തതുപോലെ, അല്ലെങ്കില്‍ പഠിച്ചതിനു പ്രായശ്ചിത്തമായി കള്ളനോ കൊല പാതകിയോ ആയി വിപരീത ദിശ തിരഞ്ഞെടുക്കുന്നതുപോലെ
അവര്‍ ജമീല പഠിപ്പിച്ച പാഠങ്ങളും മറന്നേക്കാം.. പകരം പഠിച്ചതിനും പഠിപ്പിച്ചതിനും ഇടയില്‍ പഠി പ്പിക്കാതാത്തത് സ്വീകരിച്ചേക്കാം. നേര്‍ വിപരീത ദിശ തിരഞ്ഞെടുത്തെക്കാം..

അപ്പോള്‍, അങ്ങനെ ആണെങ്കില്‍ എന്താണ് കുട്ടികള്‍ ഈ പാഠ പുസ്തകം പഠിക്കുന്നത് കൊണ്ട് കേരളത്തില്‍ സംഭവിക്കുക? ഉത്തരം വളരെ ലളിതം . പുതിയ കേരളത്തില്‍ ലൈംഗിക തൊഴില്‍ തന്നെ ഇല്ലാതായേക്കാം!!! ......അങ്ങനെയു മുണ്ട് സാധ്യതകള്‍ .

No comments: