Saturday, September 26, 2009

ഒറ്റ പ്പറക്കല്‍ , ഒറ്റക്കുള്ളത് ..

മുമ്പ് കടല്‍കരയില്‍ വളരെ ധന ധാന്യങ്ങളുള്ള ഒരു വൈശ്യന്‍ വസിച്ചിരുന്നു . അവന്‍ യജ്ജ്വാവും ദാതാവും ക്ഷാന്തനും ,സല്ക്കര്‍മ്മവാനും ശുചിയുമായിരുന്നു .
വളരെ പുത്രന്മാര്‍ ഉള്ളവനും സന്താനങ്ങളോട് സ്നേഹമുള്ളവനും എല്ലാ ഭൂതങ്ങളിലും ദയാലുവുമായിരുന്നു. അവന്‍ ധര്മ്മിഷ്ഠ നായ രാജാവിന്റെ നാട്ടില്‍ ഭയം കൂടാതെ വസിച്ചു . അവന്റെ പ്രസിദ്ധരായ നന്ദനന്മാരുടെ എച്ചില്‍ തിന്നു ഒരു കാക്ക വളര്‍ന്നു . അവന് ആ വൈശ്യപുത്രര്‍ എപ്പോഴും മാംസം ചോറ് തൈര് പാല് നെയ്യ് തേന്‍ പായസം എന്നീ വിധം പലതും നല്കി കൊണ്ടിരുന്നു വൈശ്യ പുത്രന്മാര്‍ വളര്‍ത്തുന്ന ആ കാക്ക തന്നോടോപ്പ മുള്ളവരെയും തന്നേക്കാള്‍ മേലെയുള്ളവരെയും നിന്ദിച്ചു കൊണ്ടിരുന്നു .
ഒരു ദിവസം വളരെ അകലെനിന്നു കടല്‍ക്കരയില്‍ കുറെ അന്നങ്ങള്‍ വന്നു. ഗരു ഡാന്റെ ഗതിക്കു തുല്യരായിരുന്നു ആ ഹംസങ്ങള്‍ . ഈ അന്നങ്ങളെ കണ്ടപ്പോള്‍ ആ ബാലന്മാര്‍ കാക്കയോടു പറഞ്ഞു " അല്ലയോ കാക്കേ , നീയാണല്ലോ പക്ഷികളില്‍ വച്ചു മേലെ യായവാന്‍ "
അല്‍പ ബുദ്ധികളായ ആ കുട്ടികളുടെ വര്‍ത്തമാനം കേട്ടപ്പോള്‍ കാക്ക അതില്‍ വഞ്ചിതനായി. അവന്‍ മൌഢ്യം കൊണ്ടും ഗര്‍വു കൊണ്ടും അത് ശരിയാണെന്ന് വിചാരിച്ചു .എച്ചില്‍ തിന്നു ഗര്‍വിഷ്ടനായ കാക്ക ദൂരെ പോയി മടങ്ങുന്ന സമയത്തു അവരോട് ചെന്നു വാദിച്ചു . കാക്കക്ക് അവരില്‍ ആരാണ് ശ്രേഷ്ഠന്‍ എന്നറിയണം എന്ന് ഒരാഗ്രഹം .
ദൂരെ പറക്കുന്ന അന്നങ്ങളുടെ യിടയില്‍ കണ്ട മുഖ്യനെ മത്സരത്തിന്നായി വിളിച്ചു ഒന്നു പറന്നു നോക്കണം എന്നായി . അങ്ങനെ ആ ജളന്‍ അരയന്നത്തെ മത്സരിച്ചു പറക്കാനായി വിളിച്ചു .ആ അന്നങ്ങള്‍ ഒത്തു ചേര്ന്നു കാക്കയുടെ വിഡ്ഢി ത്തമോര്‍ത്തു ചിരിച്ചു .പലതും പറയുന്ന കാക്കയോടു ആ ബലവാന്മാരായ ഹംസങ്ങള്‍ ,ആകാശത്തില്‍ സഞ്ചരിക്കുന്ന അന്നങ്ങള്‍ ,ഇപ്രകാരം പറഞ്ഞു

. അരയന്നങ്ങള്‍ പറഞ്ഞു " ഞങ്ങള്‍ മാനസ സരസ്സില്‍ വസിക്കുന്ന അരയന്നങ്ങള്‍ ആണ് . അവിടെ നിന്നു പറന്നു വന്നു ഞങ്ങള്‍ ഭൂമി ചുറ്റുകയാണ് . അതിദൂരം പറക്കുന്ന കാര്യത്തില്‍ പക്ഷികളായ ഞങ്ങള്‍ ലോകരുടെ പ്രശംസക്ക് പാത്രീ ഭാവിച്ചവര്‍ ആണ് . ദൂരെ പറക്കുവാന്‍ കഴിവുള്ള ചക്രാങനായ ഹംസത്തോട്‌ മത്സരിച്ചു പറക്കുവാനാണോ വിഡ്ഢിയായ കാക്കേ നീ വിളിക്കുന്നത് ? എടൊ കാക്കേ , നീ പറയൂ , എങ്ങനെയാണ് നീ ഞങ്ങളോടൊപ്പം പറക്കുകയെന്നു '
ഹംസം പറഞ്ഞത് കേട്ടു മൂഡ നായ കാക്ക ,ധിക്കാരത്തോടെ ,മേനി പറയുന്നവനായ കാക്ക ,തന്റെ ജാതിയുടെ ലാഘവത്തിനു ചേര്ന്ന മട്ടില്‍ ഉത്തരം പറഞ്ഞു "
കാക്ക പറഞ്ഞു " എടൊ ഹംസമേ ; എനിക്ക് എത്രമാതിരി പറക്കാമെന്നു നിനക്കറിയുമോ " നൂറ്റൊന്നു തരത്തില്‍ എനിക്ക് പറക്കാനറിയാം. ഓരോ പറക്കലും നൂറു യോജന വീതം , അതോ വിചിത്ര മായ മട്ടില്‍ . എങ്ങനെയാണ് അതിന്റെ മാതിരിയെന്നു പറയാം . ഉദ്ദീനം , അവഡി നം, പ്രഡീനം , ഡീനം , നിഡീനം , അസഡീനം , തിര്യക്ക്‌ ഡീനങ്ങള്‍ ,വിഡീനം ,പരിഡീനം ,പരാഡീനം, സുഡീനം ........................................ഡീ ന ഡീ നം , സന്‍ഡീനോഡീനഡീനം ..വീഴലും പൊങ്ങലും , പിന്നെയും പലമാതിരി , പ്രതി ഗതം , ആശംഖ്യം നികുലീനം ഇവയൊക്കെ നിങ്ങള്‍ കാണ്‍കെ ഞാന്‍ ചെയ്യാം .എന്റെ ബലം നിങ്ങള്‍ കാണുവിന്‍ ! ഈ പലമാതിരിയുള്ള പറക്കലില്‍ ഒരു വിദ്യയെടുത്തു ഞാന്‍ ഇപ്പോള്‍ ആകാശത്തില്‍ പറക്കാം .അന്നങ്ങളെ ,മുറയ്ക്ക് പുറപ്പെടാം . ഞാന്‍ ആരോടോപ്പമാണ് പറക്കേണ്ടത് ? നിങ്ങള്‍ തീര്‍ച്ചപ്പെടുത്തി എന്നോടൊപ്പം പറക്കാന്‍ വരിക . നില കിട്ടാത്ത ആകാശത്ത് ഈ പറഞ്ഞ മാതിരി പറക്കുവാന്‍ സന്ന്ധനാണ് ഞാന്‍ .
ഇപ്രകാരം കാക്ക പറഞ്ഞപ്പോള്‍ ഒരു അരയന്നം ചിരിച്ചു കൊണ്ടു കാക്കയോടു പറഞ്ഞു " എടൊ രാധേയ , അതും നീ കേട്ടു കൊള്ളുക "
അരയന്നം പറഞ്ഞു " എടൊ കാക്കേ നീ തീര്ച്ചയായും നൂറ്റൊന്നു മാതിരി പറക്കു മെന്നു പറഞ്ഞു വല്ലോ . മറ്റു പക്ഷികള്‍ക്ക് ഈ വിദ്യയൊന്നും അറിയുകയില്ല .അവര്ക്കു ഒറ്റ പറക്കലെ അറിയുകയുള്ളൂ . ഞാന്‍ പറക്കാം . വെറും പറക്കല്‍ മാത്രം . വേറെയൊന്നും എനിക്കറിഞ്ഞു കൂടാ .അല്ലയോ രക്താക്ഷാ ,! മഹാശയാ , നീ നിന്റെ ബോധ്യ പ്രകാരം പറക്കുക ' അവിടെ കൂടിയിരിക്കുന്ന കാക്കകളൊക്കെ ഹംസത്തിന്റെ വാക്കു കേട്ടു നിന്ദാ പൂര്‍വ്വം ചിരിച്ചു ' ഒറ്റവിധതിലുള്ള പറക്കല്‍ കൊണ്ടു ഹംസം എങ്ങനെ ജയിക്കാനാണ് ? നൂറു വിധം പറക്കാന്‍ അറിയാവുന്ന കാക്കയെ ഒപ്പം പറക്കുന്ന ഹംസത്തിന്റെ കുതി ഒറ്റക്കുതി കൊണ്ടു ലഘുവിക്രമനും ബലവാനുമായ കാക്ക ജയിച്ചു കളയും "
അന്നവും കാക്കയും പിന്നെ മത്സരിച്ചു പറന്നു .ചക്രാം ഗന് ഒറ്റ ക്കുതി കുതിച്ചു . കാക്ക നൂറു കുതി കുതിച്ചു . അങ്ങനെ ചക്രാം ഗനും പറന്നു കാക്കയും പറന്നു .പതനങ്ങ ളാല്‍ വിസ്മരിക്കുന്ന മാതിരി തന്റെ ഓരോ ക്രിയയും വിളിച്ചു പറഞ്ഞു കാക്ക പറന്നു . വീണ്ടും വീണ്ടും കാക്കയുടെ വിചിത്രമായ പതനങ്ങള്‍ കണ്ടു ഉച്ച സ്വരത്തില്‍ കാക്കകള്‍ അഭിനന്ദിച്ചു ആര്‍ത്തു . . ഹംസങ്ങളെ പരിഹസിച്ചു കൊണ്ട് വിപ്രിയമായ വാക്കുകള്‍ പറഞ്ഞു . മോഹൂര്‍ത്ത സമയം കാക്ക ഇങ്ങനെ , ഇങ്ങനെ ഇങ്ങനെ , അങ്ങനെ എന്ന് പറഞ്ഞു പലമട്ടില്‍ പറന്നു. മരത്തില്‍ നിന്നു താഴോട്ടുതാഴെ നിന്നു മരത്തിലെക്കും പറന്നും കുതിച്ചും വീണും പല ഘോഷങ്ങള്‍ കൂട്ടി ജയത്തിനായി പ്രാര്‍ത്ഥിച്ചു . അപ്പോള്‍ ഹംസം മെല്ലെ കുതിച്ചു പറക്കാന്‍ തുടങ്ങി . കാക്കയെക്കാള്‍ മുഹൂര്‍ത്ത സമയം താഴെ നിന്നു . മറ്റു ഹംസങ്ങള്‍ അവരോട് ഇപ്രകാരം പറഞ്ഞു ' ഈ പറക്കുന്ന ഹംസം ഇപ്രകാരമാണ് പറക്കുന്നത് ,അതില്‍ നിങ്ങള്‍ ക്ഷമിക്കണം ' എന്ന് പറഞ്ഞ ഉടനെ ഹംസം നേരെ പടിഞ്ഞാട്ടു മകരാലയമായ സമുദ്രത്ത്തിന്നടുത്തു കൂടി മുകള്‍ ഭാഗത്തൂടെ പറന്നു. അത് കണ്ടു ഭയപ്പെട്ടു ഉഴന്ന കാക്ക ഹംസത്തിന്റെ ഒപ്പം കുറച്ചു ദൂരം പറന്നു വിഷമിച്ചു .ദ്വീപും മരങ്ങളും കാണാതെ ,ഇരിക്കുവാന്‍ കഴിയാതെ ,അവന്‍ തളര്‍ന്നു .'കടല്‍ നിറയെ വെള്ളം തന്നെ ! ഞാന്‍ തളര്‍ന്നു പോയി .ഇനി എസിടെ ഒന്നു ചെന്നിരിക്കും ? വളരെ ജന്തുക്കള്‍ നിറഞ്ഞ ഈ കടല്‍ അവിസഹ്യം തന്നെ, സഹിച്ചു കൂടാ. മഹാ ജന്തുക്കള്‍ നിറഞ്ഞു ആകാശത്തേക്കാള്‍ മെച്ചപ്പെട്ടു കടല്‍ വിളങ്ങുന്നു . വെള്ളം ,ആകാശം ദിക്ക് ഇവയില്‍ അബ്ദി വാസികള്‍ പോലും അറ്റം കാണുന്നില്ല .പിന്നെ വെള്ളത്തില്‍ അല്‍പ്പ ദൂരം പറന്ന കാക്ക എന്ത് കാണാന്‍ .? മുഹൂര്‍ത്ത സമയം ഇമ്മട്ട് ഇമ്മട്ട് എന്ന് പറഞ്ഞു കാക പറന്നു . ഹംസ മാണെങ്കില്‍ മുന്നിട്ടു കടന്നു .ഹംസം കാക്കയെ തിരിഞ്ഞു നോക്കി . അവന്‍ അവശനായത് കണ്ടു അവനെ വിട്ടു പോകുവാന്‍ ഹംസം ഒരുങ്ങിയില്ല .ഹംസങ്ങള്‍ മുന്നിട്ടു കടന്നു വീണ്ടും ആ കാക്കയെ തിരിഞ്ഞു നോക്കി .അപ്പോള്‍ കാക്ക വിചാരിച്ചു . ഹംസങ്ങള്‍ എന്നെ കടന്നു പോവുകയില്ലെന്നു . പിന്നെ കാക്ക വളരെ ഏറെ ക്ഷീണിച്ചു ഹംസത്തിന്റെ അടുത്തെത്തി . തളര്‍ന്ന വശനായ കാക്കയെ നോക്കി ഹംസം , താഴ്ന്നു പോകുന്നവരെ പൊറുക്കുന്ന താണല്ലോ സജ്ജന വ്രതമെന്നു വിചാരിച്ചു ,ഇപ്രകാരം ചോദിച്ചു.
അരയന്നം പറഞ്ഞു " എടൊ കാക്കേ , പലമട്ടില്‍ ഉള്ള കുതികളെ വീണ്ടും വീണ്ടും പറഞ്ഞ നീ ഗൂഡ മായ മുറ യൊന്നും ഞങ്ങളോട് പറഞ്ഞില്ലല്ലോ .ഇപ്പോള്‍ നീ കുതിക്കുന്ന കുതി ഏതു മട്ടില്‍ ഉള്ളതാണ് " ...................................................................................................................................................................അല്ലയോ ഹംസമേ....ഞാന്‍ ആരെയും നിന്ദി ക്കുകയില്ല ..കടലില്‍ നിന്നു എന്നെ നീ കയറ്റി വിടണം "

..വെള്ളത്തില്‍ മുങ്ങി അഴക്‌ പോയ കാക്കയെ ,വിറയ്ക്കുന്ന ആ കാക്കയെ അരയന്നം ഒന്നും മിണ്ടാതെ കാല്‍ കൊണ്ട് പൊക്കി പുറത്തു കയറ്റി ..കാക്ക തളര്‍ന്നു മയങ്ങുമ്പോള്‍ പുറത്തു കയറ്റി .മത്സരിച്ചു പറക്കാന്‍ തുടങ്ങിയ ആ കാക്കയേയും താങ്ങി ഒരു ദ്വീപില്‍ കൊണ്ടിറക്കി ..താഴത്ത് ഇറക്കിയതിനു ശേഷം കാക്കയെ നല്ല വാക്കു പറഞ്ഞു സമാശ്വസിപ്പിച്ചു .പിന്നെ അരയന്നം ക്ഷണത്തില്‍ ഇഷ്ട പ്പെട്ട ദിക്കിലേക്ക് പറക്കുകയും ചെയ്തു ....

(വ്യാസ മഹാഭാരതത്തില്‍ നിന്ന്)


4 comments:

ചിതല്‍/chithal said...

ശ്ശെടാ... ഇനി ആ കാക്ക എങ്ങിനെ തിരിച്ച്‌ വീട്ടിലേക്ക്‌ പറക്കും?!!

savi said...

കഥക്കകത്തെ ചോദ്യമുള്ളൂ ..കഥയ്ക്ക് പുറത്തില്ല...അല്ലെങ്കില്‍ നിങ്ങള്‍ക്ക് കാരുണ്യം കാണിക്കാമല്ലോ അതിനോട്..സഹായിക്കൂ..-:)

Unknown said...

How much more there is now to living! Instead of our drab slogging forth and back to the fishing boats, there’s reason to life! We can lift ourselves out of ignorance, we can find ourselves as creatures of excellence and intelligence and skill. We can be free! We can learn to fly!

“Who is more responsible than a gull who finds and follows meaning, a higher purpose for life? For a thousand years we have scrabbled after fish heads, but now we have a reason to live – to learn, to discover, to be free! “

What he had once hoped for the Flock, he now gained for himself alone; he learned to fly, and was not sorry for the price that he had paid.

Jonathan Seagull discovered that boredom and fear and anger are the reasons that gull’s life is so short and with these gone from his thought, he lived a long fine life indeed.

“No, Jonathan, there is no such place. Heaven is not a place, and it is not a time. Heaven is being perfect. You will begin to touch heaven, Jonathan, in the moment that you touch perfect speed. And that isn’t flying a thousand miles an hour, or a million, or flying at the speed of light. Because any number is a limit, and perfection doesn’t have limits. Perfect speed, my son, is being there.”

“To fly as fast as thought, to anywhere that is,” he said,”you must begin by knowing that you have already arrived…”

Each of us is in truth an idea of the Great Gull, an unlimited idea of freedom,”
He spoke of very simple things – that it is right for a gull to fly,that freedom is the very nature of his being, that whatever stands against that freedom must be set aside, be it ritual or superstition or limitation in any form.
“Set aside,” came a voice from the multitude, “even if it be the Law of the Flock?”
“The only true law is that which leads to freedom,” Jonathan said.
“There is no other.”
“How do you expect us to fly as you fly?” came another voice. “You are special and gifted and divine, above other birds.”
Jonathan sighed. The price of being misunderstood, he thought. They call you devil or they call you god.

“Why is it,” Jonathan puzzled, “that the hardest thing in the world is to convince a bird that he is free, and that he can prove it for himself if he’d just spend a little time practicing? Why should that be so hard?”

“Don’t let them spread silly rumors about me, or make me a god. O.K., Fletch? I’m a seagull. I like to fly, maybe…”

savi said...

Hi, Thanks for the parallel story..and for taking pain to go through this "charivu'.