Saturday, January 31, 2009

ഡിസംബര്‍ പറഞ്ഞത് ..

കവി സമ്മേളനത്തിനിടെ കവിത കേട്ട്, അതിന്റെ ഇംഗ്ലീഷ് പരിഭാഷ കേട്ട് അയാള്‍ നേരെ വന്നു അഭിനന്ദിച്ചു . എല്ലാ കവിതയും നന്നായിരുന്നു എന്നും അയാള്‍ക്ക് ഞാന്‍ ചൊല്ലിയ എട്ടു കവിതകളില്‍ രണ്ടെണ്ണം മന:പാഠമായി എന്നും മന്ദഹസിച്ചു കൊണ്ടു പറഞ്ഞു .
'നന്ദി നന്ദി എന്ന് രണ്ടു തവണ ചൊല്ലി ഞാന്‍ ആ അഭിനന്ദനം സ്വീകരിച്ചു .എന്റെ ശബ്ദത്തില്‍ വേണ്ടത്ര ആഹ്ലാദം അയ്യാള്‍ കണ്ടില്ലെന്നുണ്ടോ ?
അയാള്‍ വീണ്ടും തന്റെ കാവ്യാസ്വാദനം മോശമല്ലെന്ന് തെളിയിച്ചുകൊണ്ട്‌ അര മണി ക്കൂര്‍ മുന്പ് കേട്ട എന്റെ കവിതകളില്‍ ഒന്നിന്റെ പരിഭാഷ മുഴുവന്‍ ഒറ്റശ്വാസത്തില്‍ എന്നെ ചൊല്ലിക്കേള്‍പ്പിച്ചു . ഇനിയും വിശ്വാസമായില്ലേ എന്ന മട്ടില്‍ പുഞ്ചിരിച്ചു.....
നന്നായി എന്ന് ഞാനും ചിരിക്കാതിരുന്നില്ല..
എനിക്ക് തന്നെ ആ കവിതകള്‍ മന:പാറമല്ല .എന്നിട്ടാണ് !
സന്തോഷം മുഖത്ത് കാണിച്ചു പിന്തിരിഞ്ഞ എന്നോട് പകുതി ആത്മഗതം എന്ന മട്ടില്‍ അയാള്‍ കുറച്ചുറക്കെ പറഞ്ഞു ' നമ്മള്‍ ഇതിന് മുന്പ് എന്തുകൊണ്ട് കണ്ടില്ല ......'
അതൊരു ചോദ്യമാണോ? അതോ ആ ശബ്ദത്തില്‍ ഒരു ആശ്ചര്യ ചിന്ഹം ഒളിഞ്ഞിരിപ്പുണ്ടോ ? മനസ്സിലാകാത്ത തിനാല്‍ ഞാന്‍ സൂക്ഷിച്ചു നോക്കി . പിന്നെ പറഞ്ഞു ' ഞാന്‍ ഇവിടെ ഉണ്ടായിരുന്നു ' ആ വാക്കുകള്‍ കവിതയായി അയാള്‍ക്ക്‌ തോന്നി .
അയാള്‍ വീണ്ടും പറഞ്ഞു ."ഞാനും , എന്നിട്ടും നമ്മള്‍ കണ്ടില്ല ' അപ്പോഴാണ്‌ അയാളെ ഒന്നു കൂടി സൂക്ഷിച്ചു നോക്കാന്‍ തോന്നിയത്. അയാള്‍ വെള്ളക്കാരനാണ്, യുറോപ്യന്‍ .ഒരു അമേരിക്കക്കാരനെയും ഇംഗ്ലീഷ് കാരനേയും ഇതിന് മുന്‍പും പിന്‍പും ഞാന്‍ പരിചയപ്പെട്ടിട്ടില്ല . അതുകൊണ്ട് അയാളെ കാണാഞ്ഞത് എന്നെ വിസ്മയിപ്പിച്ചില്ല .
എന്നാല്‍ ' ഞാന്‍ പിറ്റര്‍ ജോണ്‍, ലണ്ടനില്‍ താമസം ,എന്നും കവിയോ ചിത്രകാരനോ അല്ല,' എന്നും ഡോക്റ്റര്‍ ആണ്' എന്നും പരിചയപ്പെടുത്തി .
'അതെയോ'.... എന്ന് ഞാന്‍ വെറുതെ അത്ഭുതം ഭാവിച്ചു . എന്തെങ്കിലും ഭാവിക്കണ മല്ലോ .
ഡോക്റ്റര്‍ നീല കണ്ണുള്ള ഒരു സുന്ദരന്‍ ആണ് .ഇനി എന്ത് പറയണമെന്നോ ചോദിക്കണ മെന്നോ രൂപമില്ലാത്തത് കൊണ്ട് കവിക്കൂട്ടങ്ങളെ തിരഞ്ഞു നാലു പാടും കണ്ണോടിച്ചു പതുക്കെ നീങ്ങാനായി ഭാവിച്ച എന്നോട് പിറ്റര്‍ ജോണ്‍ പതുക്കെ ചെറിയ വിറയല്‍ ശബ്ദത്തില്‍ വരുത്തി പറഞ്ഞു ..'ഐ ലൈക്‌ യു , ഐ ലവ് യു , ...ഇറ്റ് സീംസ് ..വി ..വി ...
ഐ ..റിയലി ലവ് യു ...ഐ വാണ്ട് ടോക് ടു യു....'
ഞാനൊന്നും പറഞ്ഞില്ല ..ഇപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടിരിക്കയാണല്ലോ.
എന്നാല്‍ പെട്ടെന്ന്‍ മാധവിക്കുട്ടി എന്റെ രക്ഷക്കായി വന്നു .. അവരെ മുന്‍പില്‍ കണ്ട് എനിക്ക് ചിരി പൊട്ടി .
." ഞാന്‍ പൊട്ടിപ്പൊട്ടി ചിരിച്ചു ....എന്റെ നിലക്കാത്ത ചിരി കേട്ടു എനിക്ക് തുണയായി വന്ന മകന്‍ ദൂരെ നിന്നു ഓടിവന്നു , അവന്‍ പരിഭ്രമിച്ചു
.എന്റെ കഥയില്‍ മാധവിക്കുട്ടിയോടു അവരുടെ മകന്‍ പറയുന്നതു ഞാന്‍ കേട്ടു .......'എന്റെ പതിനാലുകാരന്‍ മകന്റെ മുഖത്ത് നിന്നും ...... ' ഇങ്ങനെ ചിരിക്കേണ്ട അമ്മേ ...ഇങ്ങനെ ചിരിക്കേണ്ട ...." എന്റെ കവിത കേട്ടു എന്നെ 'സ്നേഹിച്ച പിറ്റര്‍ ശബ്ദം താഴ്ത്തി പറഞ്ഞു .."ഞാന്‍...... അറിഞ്ഞിരുന്നില്ല...ഐ ഡി ഡി ന്റ് നോ ............."





2 comments:

Yadu Rajiv said...

ROFLMAO!! poor peter.. ^^

savi said...

poor poet, poor guardian boy..:)